
കൊച്ചി: പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവർധനയ്ക്ക് പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകൾക്കുള്ള ഫീസും കുത്തനെ കൂട്ടാൻ നീക്കം. സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗി ക്കുമ്പോൾ ഈടാക്കുന്ന എടിഎം ഇന്റർചേഞ്ച് ഫീസ് നിലവിലെ 19 രൂപയിൽ നിന്ന് 21 രൂപയായി ഉയർത്താനാണ് ആലോചന. ഇത് സംബന്ധിച്ച നിർദേശം അധികൃതരുടെ പരിഗണനയിലാണ്.
ബാങ്കുകളുടെ എടിഎം പ്രവർത്തനച്ചെലവിനെ രാജ്യത്തെ മൊത്ത വില പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ഇത് യാഥാർഥ്യമായാൽ ഓരോ മാസത്തെയും വിലക്കയറ്റ നിരക്കിന് അനുസരിച്ച് എടിഎം ഫീസിലും മാറ്റമുണ്ടാകും. അതായത്, പ്രവർത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് ഉപഭോക്താവ് നൽകേണ്ട ഫീസിലും മാസം തോറും ഏറ്റക്കുറച്ചിലുകൾ ഉ ണ്ടായേക്കാം.
നിലവിലെ നിയമപ്രകാരം മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ മൂന്ന് ഇടപാടുകളും ഗ്രാമങ്ങളിലും ഇതര നഗരങ്ങളിലും അഞ്ച് ഇടപാടുകളും പ്രതിമാസം സൗജന്യമാണ്. ഇതിനു ശേഷമുള്ള ഓരോ ഇടപാടിനുമാണ് ഫീസ് നൽകേണ്ടി വരിക.
ദിവസേന പണമിടപാടുകൾ നടത്തുന്ന ചെറുകിട വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ഈ ഫീസ് വർധന വലിയ തിരിച്ചടിയാകും.

Leave a Reply