ഹര്‍ത്താല്‍ ദിനത്തില്‍ കാൻസര്‍ രോഗിയെ തടഞ്ഞുവെച്ച സിഎസ്ഡിഎസ് നേതാവ് റിമാൻഡിൽ

തിരുവല്ല. ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച  ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റി (സിഎസ്ഡിഎസ്) നേതാവ് അജിമോൻ ചാലാക്കേരിയില്‍ റിമാൻഡില്‍ ആയി. ഇയാളെ 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് അയച്ചു.

കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ക്യാൻസർ രോഗിയെ ഹർത്താൽ അനുകൂലികൾ തടഞ്ഞത്.

തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പത്ത് ദിവസം മുമ്പ് പ്രഖ്യാപിച്ച ഹര്‍ത്താലാണെന്നും ആശുപത്രിയില്‍ നേരത്തെ പോകണമായിരുന്നെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു.

ഹര്‍ത്താല്‍ പൊളിക്കാനാണോ നീ വന്നത് എന്നും രോഗിയോട് അവര്‍ ആക്രോശിച്ചു. എന്നാല്‍ രോഗത്തിന് ഹര്‍ത്താല്‍ വല്ലതും ഉണ്ടോ? അസുഖം മൂര്‍ച്ഛിച്ചാല്‍ ആശുപത്രില്‍ പോകണ്ടേ. ഒരു രോഗിയോട് ഈ തരത്തില്‍ പെരുമാറരുത് എന്നു ബന്ധുക്കളും പ്രതികരിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കി ഇരുകൂട്ടരെയും സ്ഥലത്ത് നിന്നു മാറ്റിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading